തിരുവതാംകൂറിന്റെ ദേശിയ ഗാനമായിരുന്ന വഞ്ചിശമങ്കളം - ഇന്ത്യാ ചരിത്രം

ad4

ads

google.com, pub-8973003505140628, DIRECT, f08c47fec0942fa0

തിരുവതാംകൂറിന്റെ ദേശിയ ഗാനമായിരുന്ന വഞ്ചിശമങ്കളം

                   National antham of Travancore

തിരുവതാംകൂറിന്റെ ദേശിയ ഗാനമായിരുന്ന "വഞ്ചിശമങ്കളം"

ദേശീയ ഗാനം കേൾക്കുന്പോൾ അറിയാതെ ഉള്ളിൽ ദേശത്തോടുള്ള സ്നേഹവും ആദരവും ഉണർന്നുവരാറുണ്ട്. ഓരോ ഇന്ത്യക്കാരനും അഭിമാനത്തോടെ തലയുയർത്തി നിൽക്കുന്ന നിമിഷം കൂടിയാണത്. ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിക്കുന്ന കേരളത്തിലെ ഒരു ദേശത്തിനും സ്വന്തമായി ഒരു ദേശീയഗാനമുണ്ടായിരുന്നു.  തിരുവിതാംകൂറിനാണ് സ്വന്തമായി ദേശീയഗാനമുണ്ടായിരുന്നത്. തെക്കൻ കേരളത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും ഇപ്പോൾ തമിഴ്‌നാട്ടിലുള്ള കന്യാകുമാരി ജില്ലയും തിരുനെൽവേലി ജില്ലയുടെ ചിലഭാഗങ്ങളും ചേർന്നതായിരുന്നു അന്ന് തിരുവിതാംകൂർ.

തിരുവനന്തപുരം നിവാസികൾക്ക് പോലും ഇപ്പോൾ ഇങ്ങനെ ഒന്നിനെക്കുറിച്ച് ഇന്ന് അറിയില്ലെന്നതാണ് വാസ്തവം. എന്നാൽ വഞ്ചിഭൂമിപതേ എന്നു തുടങ്ങുന്ന ഗാനം തിരുവിതാംകൂർ നിവാസികൾക്ക് ഒരുകാലത്ത് സുപരിചിതമായിരുന്നു. വഞ്ചീശ മംഗളം എന്നറിയപ്പെട്ടിരുന്ന ഈ ഗാനം ഹിന്ദു ദേവനായിരുന്ന വഞ്ചി നാഥനോടുളള (ശിവൻ) പ്രാർത്ഥനയാണ്. വഞ്ചി നാഥന്റെ നാട് എന്ന ആശയത്തിൽ നിന്നാണ് വഞ്ചി ഭൂമി എന്ന പേര് വന്നത്. 

1938ൽ കൊളംബിയ ഗ്രഫോഫോൺ കമ്പനിയാണ് ഗാനം റെക്കോർഡ് ചെയ്‌തിരിക്കുന്നത്. കമല ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. തിരുവിതാംകൂർ ദേശത്തെയും അവിടുത്തെ ഭരണാധികാരികളെയും കുറിച്ചാണ് ഗാനത്തിൽ പ്രതിപാദിച്ചിട്ടുള്ളത്. 1947ൽ ഇന്ത്യ സ്വതന്ത്ര രാജ്യമായി മാറി തിരുവിതാംകൂർ അതിൽ ലയിക്കുന്നതു വരെ ഈ ഗാനം ആലപിച്ചിരുന്നു. പിന്നെ കാലത്തിന്റെ യവനികയിലേക്ക് ഗാനവും പതിയെ അപ്രത്യക്ഷമായി.ഉള്ളൂർ എസ് പരമേശ്വരൻ ഐയ്യർ ആണ് ഈ ഗാനം രചിച്ചത് ..

വഞ്ചിഭൂമിപതേ ചിരം

സഞ്ജിതാഭം ജയിക്കേണം

ദേവദേവൻ ഭവാനെന്നും

ദേഹസൗഖ്യം വളർത്തേണം

വഞ്ചിഭൂമിപതേ ചിരം

ത്വച്ചരിതമെന്നും ഭൂമൗ

വിശൃതമായി വിളങ്ങേണം

വഞ്ചിഭൂമിപതേ ചിരം

മർത്യമനമേതും ഭവാൽ

പത്തനമായി ഭവിക്കേണം

വഞ്ചിഭൂമിപതേ ചിരം

താവകമാം കുലം മേന്മേൽ

ശ്രീവളർന്നുല്ലസിക്കേണം

വഞ്ചിഭൂമിപതേ ചിരം

മാലകറ്റി ചിരം

പ്രജാപാലനം ചെയ്തരുളേണം

വഞ്ചിഭൂമിപതേ ചിരം

സഞ്ജിതാഭം ജയിക്കേണം"

1930 കളിൽ തിരുവിതാംകൂർ നിയമസഭ ദേശിയ ഗാനം സംബന്ധിച്ച് പ്രമേയം പാസാക്കി, ഇത് റോയൽ ദർബാർ നിയമമായി അംഗീകരിച്ചു. അതനുസരിച്ച് സ്കൂളുകളിലും കോളേജുകളിലും സ്റ്റേറ്റ് സ്ഥാപനങ്ങളിലും രാവിലെ ഈ ഗാനം ആലപിച്ചു വന്നിരുന്നു. തിരുവിതാംകൂർ റേഡിയോ (നിലവിൽ ആകാശവാനി-തിരുവനന്തപുരം / അലപ്പി) രാവിലെ ഈ പരിപാടികൾ ആരംഭിക്കുന്നതിന് മുമ്പും വൈകുന്നേരങ്ങളിൽ പരിപാടികൾ തീരുന്ന തിന്റെ അവസാനമായും ഈ ഗാനം പ്ലേ ചെയ്യാറുണ്ടായിരുന്നു. തിരുവിതാംകൂറിലെ മഹാരാജാവും  തിരുവിതാംകൂറിലെ രാജ്ഞിയും പങ്കെടുത്ത എല്ലാ ചടങ്ങുകളിലും ഈ ഗാനം നിർബന്ധമായും ആലപിച്ചിരുന്നു.

തിരുവിതാംകൂറിൽ ഈ ഗാനം ആലപിക്കാത്ത ഒരേയൊരു സ്ഥലം ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ആണ്.   ഗാനത്തിൽ സ്തുതിക്കുന്നത്  വഞ്ചി നാഥനെയാണ് അതിന്റെ കാരണം രാജ്യം ശ്രീ പദ്മനാഭന് സമർപ്പിച്ചിരുന്നു യെങ്കിലും ചേര സാമ്രാജ്യത്തിന്റെ ദേവൻ ആയി കണ്ടിരുന്നത്  വഞ്ചിയുടെ പ്രഭു എന്നറിയ പെടുന്ന തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ ശിവനെയാണ് കേരളത്തിന്റെ വഞ്ചിനാഥൻ വഞ്ചി പ്രഭു ചേര സാമ്രാജ്യത്തിന്റെ  ദേവതയായിരുന്നു. തിരുവിതാംകൂർ നെയാണ് ചേര സാമ്രാജ്യത്തിന്റെ പിൻഗാമികളായി ഔദ്യോഗികമായി കണക്കാക്കുന്നത്. വഞ്ചിപാലകന്മാർ എന്ന് കൂടെ തിരുവതാംകൂർ രാജാവ് അറിയപ്പെടുന്നു.

ശ്രീ ചിത്തിര തിരുന്നാളിന്റെ ഔദ്യോഗിക പേര് തന്നേ"ശ്രീ പദ്മനാഭ ദാസ വഞ്ചിപാല കിരീടപതി മെന്നേ സുൽതാൻ മഹാരാജ രാജ രാമരാജ ബഹദൂർ ഷമ്ഷർ ജംഗ് Knight Grand Commander Major General His Highness Sir ശ്രീ ചിത്ര തിരുനാൾ ബാല രാമ വർമ മഹാരാജ ഓഫ് ട്രാവൻകോർ " എന്നായിരുന്നു.

വഞ്ചിയിലെ സംരക്ഷകർ എന്ന് കൂടെ അറിയപ്പെട്ടിരുന്നു.അതിനാൽ ക്ഷേത്രം തിരുവിതാംകൂറിന്റെ അധികാരത്തിൻ കീഴിലല്ലെങ്കിലും  ദേശീയഗാനം ചേരയുടെ സാമ്രാജ്യത്വ ദേവതയായ കൊച്ചിക്ക് സമീപമുള്ള കൊടുങ്ങല്ലൂരിലെ വഞ്ചിനാഥൻ പ്രഭുവിനെ സ്മരിക്കുന്ന ഒരു ഗാനമായി മാറി ക്ഷേത്രം കൊച്ചി രാജ്യത്തിന് കീഴിലായിരുന്നു.

സംസ്‌കൃതവൽക്കരിച്ച തമിഴ് ചുവയുള്ള പഴയ മലയാളമായ മണിപ്രവാളത്തിൽ ആണ് ഈ ഗാനം രചിച്ചിട്ടുള്ളത് എന്നതാണ് ശ്രദ്ദേയം.

തിരുവിതാംകൂറിലെയും കൊച്ചി രാജ്യത്തിലെയും കോടതി ഭാഷയായി മണിപ്രവാളം കണക്കാക്കപ്പെട്ടിരുന്നു, അതിനാൽ  ഔദ്യോഗിക രേഖകൾ എല്ലാം ഈ ഭാഷയിൽ കൂടെ എഴുതിയിരുന്നു.

ലേഖകൻ : വിഷ്ണു ഗണേഷ്



 

No comments