സേതുപതി രാജാക്കന്മാർ പുറത്തിറക്കിയ നാണയങ്ങൾ
സേതുപതി രാജാക്കന്മാർ പുറത്തിറക്കിയ നാണയങ്ങൾ
പുരാതനകാലത്തെ രാഷ്ട്രീയവും സാമ്പത്തികവുമായ ചരിത്രം മനസ്സിലാക്കുന്നതിനുള്ള പ്രാഥമിക മാർഗമാണ് നാണയങ്ങൾ. ലിഖിതങ്ങൾ കഴിഞ്ഞാൽ തമിഴ്നാടിന്റെ ചരിത്ര പഠനത്തിൽ നാണയശാസ്ത്രത്തിന്റെ പങ്ക് പരമ പ്രധാനമാണ്. തമിഴ്നാടിന്റെ ചരിത്രത്തിലെ പ്രധാനപ്പെട്ട രാജാക്കന്മാർ പുറത്തിറക്കിയ നാണയങ്ങൾ ഉപയോഗിച്ച് അന്നത്തെ രാഷ്ട്രീയ, സാമ്പത്തിക, വാണിജ്യ സാഹചര്യങ്ങൾ കണക്കാക്കാം. പുരാതന കാലത്ത് രാജാക്കന്മാർ പുറത്തിറക്കിയ നാണയങ്ങൾ നദീ തട ഖനനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
നദീതട ഖനനങ്ങളിൽ ലഭിക്കുന്ന നാണയങ്ങൾ എണ്ണത്തിൽ കൂടുതലാണ്. സ്വർണം, വെള്ളി, ചെമ്പ്, ഈയം തുടങ്ങിയ ലോഹങ്ങൾ കൊണ്ടാണ് ഈ നാണയങ്ങൾ നിർമ്മിച്ചിരിക്കുന്നത്. വൃത്താകൃതി, ചതുരം, ദീർഘ വൃത്ത, ദീർഘചതുര, ആകൃതികളിൽ നാണയങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ നാണയങ്ങളിൽ രാജാക്കന്മാരുടെ ചിത്രങ്ങൾ, ലിഖിതങ്ങൾ, ദൈവങ്ങൾ, പർവ്വതം, നദി, വേലികെട്ടിയ മരം, സൂര്യൻ, ആന തുടങ്ങിയ പ്രകൃതി ചിഹ്നങ്ങൾ കൊത്തിവച്ചിട്ടുണ്ട്. രാജമുദ്രകൾ തുടങ്ങിയവ ആലേഖനം ചെയ്ത നാണയങ്ങൾ രാജാവിന്റെ പേരും കാല-ഘട്ടവും രാഷ്ട്രീയ-വാണിജ്യ ചരിത്രവും അറിയാൻ സഹായിക്കുന്നു. സേതുപതി രാജാക്കന്മാരുടേത് വൃത്താകൃതിയിലുള്ള ചെമ്പ് നാണയങ്ങൾ ആയിരുന്നു. ഒരു വശത്ത് അവരുടെ പേരുകളും മറുവശത്ത് വിവിധ രൂപങ്ങളും കൊത്തിവച്ചിട്ടുണ്ട്. ഈ നാണയങ്ങളുടെ ഭാരം 2.2 ഗ്രാമിനും 3.2 ഗ്രാമിനും ഇടയിലാണ്.
"സേതുപതി" എന്ന് ആലേഖനം ചെയ്ത നാണയങ്ങളും അവർ പുറത്തിറക്കിയിട്ടുണ്ട്. തലവായ് സേതുപതിയും ശ്രീ വോദദേവർ എന്ന മുത്തുവിജയഗുനാഥ സേതുപതിയും അവരുടെ പേരുകളുള്ള നാണയങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. തലവായ് സേതുപതിയുടെ (എഡി 1635-1645) നാണയങ്ങളിൽ ഒരു വശത്ത് "രസരസതലവായ്" എന്ന പേരും മറുവശത്ത് നിൽക്കുന്ന മയിലുമാണ് കൊത്തിവച്ചിരിക്കുന്നത്. മുത്തുവിജയ രഘുനാഥ സേതുപതിയുടെ നാണയങ്ങളിൽ ഒരു വശത്ത് "ശ്രീ വോദദേവർ" എന്ന പേരും മറുവശത്ത് ഋഷഭവാഹനന്റെയോ, ഋഷിമാരുടെയോ അല്ലെങ്കിൽ കാളയുടെയോ ചിത്രവുമുണ്ട്. രാമനാഥപുരം, രാമേശ്വരം തുടങ്ങിയ സ്ഥലങ്ങളിൽ സേതുപതിമാർക്കായി മികച്ച നാണയങ്ങൾ നിർമിച്ചു നൽകിയിരുന്ന കമ്മട്ടങ്ങൾ(നാണയ നിർമാണശാല) നടത്തിയിരുന്ന വിശ്വകർമ്മർ ഉണ്ടായിരുന്നു. സേതുപതിയുടെ രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന പല നാണയങ്ങളുടെയും പേരുകൾ സേതു രാജാക്കന്മാർ പുറത്തിറക്കിയ നാണയങ്ങളിൽ നിന്ന് അറിയാൻ കഴിയും. ഇവയെ പൊതുവെ പണം എന്നും വിളിച്ചിരുന്നു. വീരയൻ പൊൻ, വീരയൻ പണി, സുഴിമിന്നൽ പൊൻ, സൂഴിപ്പണം, മിന്നൽ പണി, മധുര പൊൻ എന്നിങ്ങനെയും ഇവയെ വിളിച്ചിരുന്നു .



No comments